
തിരുവനന്തപുരം: ജേക്കബ് തോമസിനെ സംസ്ഥാന സര്‍ക്കാർ തരംതാഴ്ത്തും. ഡി.ജി.പി. റാങ്കിലുണ്ടായിരുന്ന ജേക്കബ് തോമസിനെ എ.ഡി.ജി.പി.യാക്കിയാണ് തരംതാഴ്ത്തുന്നത്. തരംതാഴ്ത്തല്‍ നടപടി ഓളിഇന്ത്യ സര്‍വീസ്റൂള്‍ അനുസരിച്ചാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി നടത്തുന്നെന്നടക്കമുള്ള വിമർശം ഉന്നയിച്ചാണ് സര്‍ക്കാരിന്റെ നടപടി. വിവിധ കേസുകളില്‍ പെടുന്നതും തരംതാഴ്ത്തലിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഈ അടുത്ത കാലത്തായി ഇതാദ്യമായാണ് ഉന്നതസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെതിരെ തരംതാഴ്ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നത്.സര്‍വീസിലിരിക്കേ പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു.
സംസ്ഥാനത്താന്റെ നടപടി കേന്ദ്രസര്‍ക്കാരുകൂടി അംഗീകരിച്ചാൽ വിരമിക്കലടക്കം എഡിജിപിയായിട്ടായിരിക്കും. രണ്ട് വര്‍ഷത്തോളമായി സസ്‌പെന്‍ഷനലിയാരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തിരിച്ചെടുത്തത്. മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയാണ് ജേക്കബ് തോമസ്.