
തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമൻ കഴിഞ്ഞ ബജറ്റിന്റെ സമ്പൂർണ്ണ തകർച്ചയിൽ നിന്നും ഒരുപാഠവും പഠിച്ചിട്ടില്ലെന്ന് കേരള ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
10000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാനത്ത് കുറച്ചെന്നും. പദ്ധതിക്ക് പണം കൂട്ടണമെന്ന് എല്ലാ സംസ്ഥാനത്തേയും ധനമന്ത്രിമാർ ആവശ്യപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കേരളത്തിന്റെ നികുതി വിഹിതം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17872 യിൽ നിന്ന് 15236 കോടിയായി കുറഞ്ഞു. 2000ത്തിലധികം കോടി രൂപയാണ് വിഹിതത്തില്‍ കുറുവുണ്ടായതെന്നും ഐസക് പറഞ്ഞു.
യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്നും മാന്ദ്യം നേരിടാൻ ഇത്തവണയും ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആദായനികുതി സംവിധാനത്തെ സങ്കീര്‍ണമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കുകയും. ബാങ്കിന്റെ വിശ്വാസ്യത പോലൂം തകര്‍ക്കുകയാണെന്നും ഐസക് വിമര്‍ശിച്ചു.
മുതലാളിമാർക്ക് വൻ നികുതിയിളവ് നൽകുകയാണ് ശേഷം കാശില്ലെന്നു പറഞ്ഞ് രാജ്യത്തിന്റെ സ്വത്ത് ഇതേ മുതലാളിമാർക്ക് വിൽക്കുകയാണെന്നും.