
ആലപ്പുഴ: സംസ്ഥാനത്ത് കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്‍റുകൾക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. അധ്യാപകരെ നിയമയിക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റ്നിര്‍ദ്ദേശത്തിന്‍റെ പേരിൽ സര്‍ക്കാരിനെ വിരട്ടാൻ സ്കൂൾ മാനേജുമെന്റുകൾ വരരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പമളമടക്കം സര്‍ക്കാരിന് കൊടുക്കാൻ പറ്റുമെങ്കിൽ വാടകക്കെടുത്ത് സ്കൂളുകൾ പ്രവര്‍ത്തിപ്പിക്കാൻ ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ചില മാനേജ്‌മെന്റുകൾ എയ്ഡഡ്സ്കൂളുകൾ നടത്തി കൊണ്ടുപോകാൻപറ്റില്ലെന്നു പറയുന്നതുകേട്ടു. മൊത്തത്തിൽ എല്ലാ മാനേജ്‌മെന്റുളും കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പുതിയനിയമനങ്ങൾ സംബന്ധിച്ചുമാത്രമാണ് ബജറ്റ് നിർദേശമെന്നും. അത് കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണെന്നും പിണറായി വിജയൻ ആലപ്പുഴയിൽ പറഞ്ഞു.
ചില മാനേജ്മെന്റുകൾ വഴിവിട്ട് പ്രവർത്തിക്കുന്നുണ്ട് . അവരെ തിരുത്താൻ ആണ് സർക്കാർ പരിശോധന വേണമെന്ന് പറയുന്നതെന്നും. പുതിയ തസ്തികയും ഡിവിഷനും സൃഷ്ടിക്ക പെടുമ്പോൾ സർക്കാർ അറിയണം. ചില മാനേജ്മെൻറുകൾ ഇത്തരത്തിൽ നിർദ്ദേശം വയ്ക്കുമ്പോൾ നടത്തുന്ന പ്രതികരണങ്ങൾ ശരിയാണോ എന്ന് ചിന്തിക്കണം എന്നും പിണറായി വിജയൻ പറഞ്ഞു.
എന്നാൽ പൊതുവിദ്യാഭ്യസത്തിൽ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ലെന്നും. എയ്ഡഡ് മാനേജ്‌മെന്റുകളെ ഈ സർക്കാർ അവിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തെറ്റായരീതിയിൽ മുന്നോട്ടു പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് മേഖലയിൽ നടന്നു വരുന്ന ദുഷ്പ്രവണതകൾ തിരുത്തുകയാണ് സര്‍ക്കാര് ലക്ഷ്യമെന്നും. അതുതുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.