
ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നിൽ മുട്ടുമടക്കി അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി അനുവദിച്ച മോദിയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം മോദിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
‘ഞാന്‍ ഇന്ന് പ്രധാനമന്ത്രിയെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിക്കുപിന്നാലെ പ്രധാനമന്ത്രി യുഎസിന്റെ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങിയദിവസം. 1.3 ബില്യണ്‍ ഇന്ത്യക്കാര്‍ക്കും നാണക്കേടാണ് ഇത്. ആരുടെ മുന്നിലും ഭാരതമാതാവിനെ തലകുനിപ്പിക്കില്ലെന്ന് താങ്കൾ വാക്കുതന്നിരുന്നു എന്നും, കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റിലുടെ പറഞ്ഞു.
കൊവിഡിനായുള്ള പ്രതിരോധമരുന്ന് ഇന്ത്യ കയറ്റി അയക്കാൻ തയ്യാറായില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഇതിന് പിന്നാലെ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ അടക്കം കയറ്റുമതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കി അമേരിക്കൻ ഭീഷണിയ്ക്ക് വഴങ്ങുകയായിരുന്നു.
സംഭവത്തിൽ നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുകയാണ് നരേന്ദ്ര മോദി ആദ്യം ചെയ്യേണ്ടതെന്നും അമേരിക്കൻ ഭീഷണിക്ക് വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Today, I am ashamed of my PM. A day when our PM capitulated to US interests just hours after threat of retaliation from Trump. A day of shame for all 1.3 bn Indians.
You had made a promise @narendramodi. That you will not let Mother India bow her head come what may!
— Kannan Gopinathan (@naukarshah) April 7, 2020
Content Summary: kannan gopinathan Twitted