
അബുദാബി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവര്‍ക്കും അവിശ്യ ഭക്ഷണം ഉറപ്പാക്കാൻ പദ്ധതിയുമായി യുഎഇ രംഗത്ത്. വിശുദ്ധ
റമദാൻ മാസത്തിൽ ഒരു കോടിക്ക് മുകളിൽ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനാണ് തീരുമാനം.
യുഎഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിന്‍ ആണ് ഇതുസംബന്ധിച്ച് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുഎഇയുടെ ഫുഡ്ബാങ്ക് ട്രസ്റ്റിന്റെ അധ്യക്ഷനായ ശൈഖ ബിന്‍ത് മക്തൂമിനാണ് ഈ പദ്ധതിയുടെ മേല്‍നോട്ട ചുമതലയെന്നാണ് റിപ്പോർട്ട്.
ഭക്ഷണം പാകം ചെയ്യാനുള്ള വസ്തുക്കളോ പാകം ചെയ്ത ഭക്ഷണമോ നല്‍കാനാണ് യുഎഇയുടെ തീരുമാനം. ഒരാള്‍ പോലും തങ്ങളുടെ രാജ്യത്ത് ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ശൈഖ് ഉറപ്പ് നല്‍കി.