fbpx

പ്രതിപക്ഷത്തിന് അടക്കം ഹൈക്കോടതിയിൽ വൻ തിരിച്ചടി; സർക്കാരിന് സ്പ്രിംക്ലറുമായി മുന്നോട്ടുപോകാം; കരാറില്‍ സ്‌റ്റേയില്ല

കൊച്ചി: കോവിഡ് വിവരവിശകലനത്തിന് സ്‌പ്രിങ്ക്‌ളറിന്റെ സർവീസ് ഉപയോഗപ്പെടുത്തിയ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളി. ഹര്‍ജി നൽകിയവർ ഉന്നയിച്ച ആരോപണങ്ങളിൽ അടക്കം അനുകൂലമായ അഭിപ്രായം പറയാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും ഹെെകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ പറയുന്നു.

പ്രസ്തുത കമ്പനി ശേഖരിയ്ക്കുന്ന ഡാറ്റയുടെ രഹസ്യാത്മകതയ്ക്ക് വിള്ളലുണ്ടാകരുതെന്നിതിലാണ് കോടതിയുടെ ശ്രദ്ധ. കോവിഡ് മാരിയ്ക്ക് പിന്നാലെയൊരു ഡേറ്റമഹാമാരി ഉണ്ടാകരുതെന്ന് ആഗ്രഹിയ്ക്കുന്നു. ഈ വിഷയത്തില്‍ ഈ സമയത്ത് ഇടപെടുന്നില്ലെന്നും അത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി എന്ന് വ്യാഖ്യാനിക്കും എന്നും കോടതി വ്യക്തമാക്കി.

ഈ കേസ് ഡിവിഷന്‍ ബെഞ്ച് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിയ്ക്കുമെന്നാണ് സൂചനകൾ. ശേഖരിച്ച ഡേറ്റ ആരുടേത് എന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങള്‍ മറച്ചു വച്ചുവേണം സ്‌പ്രിങ്ക്‌ളർ കമ്പനിക്ക് വിവരങ്ങള്‍ കൈമാറാനെന്നും ഉത്തരവില്‍ കേരള ഹെെ കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിശകലനത്തിന് നൽകുന്ന കൂടുതൽ വിവരങ്ങളുടെ രഹസ്യഥ ഇല്ലാതാക്കുന്ന രീതിയിൽ ഒന്നും തന്നെ സ്‌പ്രിങ്ക്‌ളർ ചെയ്യാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

കരാറ് തയ്യാറാക്കിയപ്പോൽ ഉള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായി ഡറ്റയുപയോഗിച്ച് ഒന്നും ചെയ്യാന്‍ പാടില്ലെന്നും. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരം കയ്യിലുണ്ടെന്ന് പരസ്യപ്പെടുത്തരുത്. ഉപയോഗം കഴിയണ ഉടനെ തന്നെ കമ്പനി ഈ ഡേറ്റ നീക്കം ചെയ്യണമെന്നും. സര്‍ക്കാരിന്റെ ലോഗോ അടക്കം ഉപയോഗിച്ച് പ്രചാരണം പ്രസ്തുത കമ്പനി നടത്തരുതെന്ന അടക്കം നിര്‍ദേശങ്ങളും ഉത്തരവിൽ പറയുന്നു.

ഡേറ്റകൾ സുരക്ഷിതനായി തന്നെ സംരക്ഷിയ്ക്കുന്നതില്‍ വീഴ്ച ഒരിടത്തും വന്നിട്ടില്ലെന്ന സര്‍ക്കാര്‍ വാദവും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഡേറ്റകൾ എല്ലാം തന്നെ സര്‍ക്കാരിന്റെ കയ്യില്‍ ഭദ്രമാണെന്നും. ഏപ്രില്‍ 4 ന് ശേഷമേ ഇന്റേണല്‍ ഓഡിറ്റ്‌ ഉണ്ടായിട്ടുള്ളൂ എന്നും. കരാറിൽ വന്ന ചില അപാകതകള്‍ അടക്കം കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും അടക്കം കരാർ റദ്ദാക്കണമെന്ന് പറഞ്ഞും ഹർജികൾ നൽകിയിരുന്നു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button