
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അധ്യാപകര്‍ക്ക് റേഷന്‍ സ്റ്റേറ്റുകളുടെ മേല്‍നോട്ട ചുമതലകൾ നല്‍കി ഉത്തരവിറക്കി. ജില്ലാ കളക്ടറാണ് ഉത്തരവ് ഇറക്കിയത്. ഉപഭോക്താവിന് റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഹോംഡെലിവറി മേല്‍നോട്ട ചുമതലകൾ വഹിക്കുക എന്നിവ അടക്കമാണ് അധ്യാപകരുടെ ചുമതല.
കണ്ണൂർ ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ട് ഇടങ്ങളില്‍ അരി, കിറ്റ് അടക്കമുള്ളവരുടെ വിതരണം സുഗമമാക്കാനാണ് ഈ തീരുമാനം കളക്ടര്‍ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതത് പ്രദേശത്തെ അധ്യാപകരെയാണ് മേൽനോട്ട ചുമതലക്ക് സ്ഥലത്ത് നിയമിതിരാകുക. യുപിതലം വരെയുള്ള അധ്യാപകരെയാണ് നിയമിക്കുക. 23 ഇടങ്ങളിലാണ് കണ്ണൂരില്‍ കൊറോണ ഹോട്ട്സ് പോട്ടുകളുള്ളത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലകൾ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം. ഈ അടിസ്ഥാനത്തിലാണ് കളക്ടറുടെ പുതിയ ഉത്തരവ്.