
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ റോക്ക്സ്റ്റാറെന്ന് വിശേഷിപ്പിച്ച് പ്രശംസിച്ച ബ്രീട്ടീഷ് മാധ്യമത്തിലെ ദി ഗാർഡിയനിൽ വന്ന ലേഖനത്തെ കുറിച്ച് പ്രതികരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രംഗത്ത്.
അര്‍ഹമായ അംഗീകാരമാണ് ആരോഗ്യമന്ത്രി ശെെലജ ടീച്ചർക്ക് ലഭിക്കുന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഫലപ്രദമാണെന്നും തരൂര്‍ കുറിച്ചു. ലോകമാകെ ലഭിക്കുന്ന അഭിനന്ദനത്തിന് ആരോഗ്യ മന്ത്രി അര്‍ഹയാണെന്നും തരൂര്‍ വ്യക്തമാക്കി
കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ എൽഡിഎഫ് സര്‍ക്കാരിനെതിരെ ദിവസവും അനാവിശ്യ ആരോപണം ഉന്നയിക്കുകയും സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരംഗം വയ്ക്കുകയും ചെയ്യുമ്പോഴാണ് ഗാര്‍ഡിയനെ ഉദ്ധരിച്ച് കോൺഗ്രസ് എംപി തരൂർ ശെെലജ ടീച്ചറെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ കൊവിഡ് പ്രതിരോധന പ്രവർത്തനത്തെ ലോകമാതെ സസൂക്ഷമം നിരീക്ഷിക്കുന്ന രീതിയിലുള്ള ഘട്ടത്തിലാണ് ആരോഗ്യമന്ത്രിയെ ഗാര്‍ഡിയന്‍ പ്രശംസിച്ച് ലേഖനം എഴുതിയത്. കേരളത്തിൽ കോവിഡ് ബാധിച്ചിട്ടും 4 മരണം മാത്രമേ സംഭവിച്ചിട്ടൊള്ളു എന്നും. അതേസമയം ബ്രിട്ടനിൽ അത് 40,000 വും. അമേരിക്കയില്‍ അത് 51,000 കടന്നുവെന്നും ഗാർഡിയൻ ചൂണ്ടിക്കാട്ടുന്നു.
കേരളം കോവിഡ് 19 നെ പ്രതിരോധിക്കാൻ നടത്തിയ ഓരോ നീക്കവും ലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. സ്കൂളുകൾ കോളേജുകൾ അടച്ചതും, സിനിമ തിയേറ്ററുകൾ അടക്കം ആളുകൾ കൂടുന്ന എല്ലാ സംസ്ഥാനങ്ങളും കോവിഡ് വ്യാപനത്തിന് മുമ്പ്തന്നെ അടച്ചതും. ആരാധനാലയങ്ങളിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തിയതും അടക്കം ലേഖനത്തിൽ പറയുന്നുണ്ട്.
A lovely piece about @shailajateacher, the Health Minister at the centre of Kerala’s #Covid19 response: https://t.co/5jHVHiAj5Y
She has been omnipresent & effective, & deserves the recognition. But Kerala’s society & people, above all, are the heroes of this story.— Shashi Tharoor (@ShashiTharoor) May 14, 2020