
ബെംഗളൂരു: മോദി സർക്കാറിനെതിരെ വിമർശനവുമായി പ്രകാശ് രാജ്. 3000 കോടി രൂപ വിലമതിക്കുന്ന പ്രതിമകൾ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടതെന്നും നടന്‍ പ്രകാശ് രാജ്പറഞ്ഞു.
പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എതിരായി ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
പൗരത്വ നടപടികള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും സമരങ്ങളും അക്രമത്തിലേക്ക് കടക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അക്രമരഹിത പാതയില്‍ പ്രക്ഷോഭത്തെ നയിക്കാന്‍ സമര സംഘാടകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യതയെ മുന്‍നിര്‍ത്തി ഒളിയമ്പെയ്യാനും പ്രകാശ് രാജ് പ്രസംഗത്തില്‍ മടിച്ചില്ല. രാജ്യത്തെ യുവജനങ്ങൾ രാഷ്ട്രീയ തന്ത്രത്തിന്റെ പാഠങ്ങള്‍ പ്രധാനമന്ത്രിയെ പഠിപ്പിക്കണമെന്നും അതില്‍ ബിരുദം നല്‍കണമെന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്.