
അഹമ്മദാബാദ് : കഴിഞ്ഞ 20 ദിവസമായി പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക്പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ കിഞ്ജലിന്റെ പരാതി. ഗുജറാത്ത് ഭരണകൂടത്തിന് സംഭവത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഭാര്യ വീഡിയോ സന്ദേശത്തിലൂടെയും രംഗത്തെത്തിയിട്ടുണ്ട്.
‘പട്ടേലസമരത്തിന്റെ പേരിൽ ഉള്ള കേസുകള്‍ ചുമത്തി സര്‍ക്കാര്‍ ഹര്‍ദിക്പട്ടേലിനെ വേട്ടയാടുകയാണെന്നും. ഹര്‍ദികിനൊപ്പം അന്ന് സമരത്തിൽ പങ്കെടുത്ത മറ്റു നേതാക്കളുടെ പേരിൾ കേസെടുക്കുന്നില്ലെന്നും കിഞ്ജലപട്ടേല്‍ പറഞ്ഞു.
എന്നാൽ ഡല്‍ഹി വിജയത്തില്‍ ഫെബ്രുവരി 11-ന് അരവിന്ദ് കെജ്‌രിവാളിന് ആശംസകളറിയിച്ച് ഹര്‍ദിക് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത് പോലീസ് 4 വര്‍ഷം മുമ്പുള്ള സംഭവങ്ങളുമായി ബന്ധപെട്ട കേസുകളില്‍ പോലും പ്രതിചേര്‍ത്ത് ക്കൊണ്ടിരിക്കുകയാണെന്നും. ഗുജറാത്തിലെ തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി, തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഹര്‍ദിക് പട്ടേല്‍ മുൻപ് ആരോപിച്ചിരുന്നു.