
ദില്ലി: ദില്ലിയിൽ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന് സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി. സ്ഥലത്ത് അടിയന്തരമായി ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി ആവിശ്യപെട്ടു. വലിയവിഭാഗം ആളുകളുടെ പരാതി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിംവദന്തികള്‍ക്ക് ഇരയായി ആരും സംഘര്‍ഷങ്ങളിലേക്ക് നീങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് കപില്‍മിശ്രയും കൂട്ടരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി തോറ്റതോടെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്നും.
ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള അക്രമത്തെ ശക്തമായി അപലപിക്കുന്നതായും. ജനാധിപത്യപരമായ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനു നേരെ സി.എ.എ അനുകൂലികൾ നടത്തിയത് ആസൂത്രിത ആക്രമണമാണെന്നും യെച്ചൂരി പറഞ്ഞു.
പൊലീസിന്റെ അടക്കം സംരക്ഷണയിലാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു വിഭാഗം ആക്രമണം നടത്തിയത്. പൊലീസ് പക്ഷപാതപരമായ പ്രവര്‍ത്തനം നിർത്തി അടിയന്തരമായി അക്രമ സംഭവങ്ങൾ തടയാന്‍ തയ്യാറാകണമെന്ന് സിപിഎം ദേശീയ നേതൃത്വവും ആവശ്യപ്പെട്ടു.