
ദില്ലി: ദില്ലിയിൽ നടന്ന കലാപത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ശരദ് പവാര്‍. ദില്ലിയിൽ കഴിഞ്ഞ ആഴ്ച നടന്ന കലാപത്തിന്റെ പൂർണഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് എന്‍സിപി അധ്യക്ഷന്‍ വ്യക്തമാക്കി. ദില്ലിയിൽ നടന്നത് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
“ഡൽഹിയിലെ ക്രമസമാധാന സാഹചര്യത്തിന്
ഭരണഘടനയനുസരിച്ച് പൊതുപ്രതിനിധികളും ഭരിക്കുന്ന കക്ഷിയും ഉത്തരവാദികളല്ല. ആ ഉത്തരവാദിത്തം കേന്ദ്രത്തിന് മാത്രമാണ്. അതിനാൽ എന്തുസംഭവിച്ചാലും അതിന്റെ നുറുശതമാനം ഉത്തരവാദിത്തവും കേന്ദ്ര സർക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി തലസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിൽ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് അധികാരം ലഭിക്കാത്തതു കൊണ്ടാണ്. വര്‍ഗീയത പ്രോത്സാഹിപ്പിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ മതങ്ങൾക്കും ജനങ്ങൾക്കു. സംസ്ഥാനങ്ങൾക്കും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി അവകാശപ്പെട്ടതാണ്. അദ്ദേഹം പൂർണമായും രാജ്യത്തിന്റേതാണ്. അത്തരം പദവിയിൽ ഇരിക്കുന്ന ആള് മതഭിന്നിപ്പുണ്ടാക്കുന്ന രീതിയില്‍ പരോക്ഷ പ്രസ്താവന നടത്തുന്നത് ആശങ്കാജനകമാണെന്നും പവാർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുൻപും കേന്ദ്രത്തെ വിമർശിച്ച് പവാർ രംഗത്തെത്തിയിരുന്നു.