fbpx

ഡല്‍ഹി കലാപം സർക്കാരിന്റെ ഒത്താശയോടെ നടന്ന വംശഹത്യയെന്ന്; മമതാ ബാനര്‍ജി

കൊൽക്കത്ത: ദില്ലിയിൽ നടന്ന കലാപം സർക്കാരിന്റെ ഒത്താശയോടെ നടന്ന വംശഹത്യയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്ത് മുഴുവൻ ഗുജറാത്ത് മോഡൽ കലാപം ആവർത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത വ്യക്തമാക്കി.

” നിരപരാധികൾ ഡൽഹിയിൽ കൊല്ലപ്പെട്ടതിൽ എനിക്കതിയായ വേദനയുണ്ട്. ഞാൻ കരുതുന്നത് ഇതൊരു വംശഹത്യയാണെന്നാണ് . ദില്ലി പോലീസ് കേന്ദ്രത്തിന്റെ കീഴിലാണ്. സിആർപിഎഫും ഡൽഹിയിൽ പോലീസും സിഐഎസ്എഫുമുണ്ട്. എങ്കിലും അവർ ഒന്നും ചെയ്തില്ലെന്നും. ദില്ലിയിലെ കലാപം സർക്കാർ സ്പോൺസേർഡാണെന്നു..” – മമത പറഞ്ഞു.

തൃണമൂൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പാർട്ടിയുടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് മമതാ ബാനർജി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാനായി എത്തിയ ആളുകൾ “ഗോലി മാരോ” യെന്ന മുദ്രാവാക്യം വിളിച്ചതിനേയും മമത ബാനർജി വിമർശിച്ചു. ” ആ മുദ്രാവാക്യം നിയമവിരുദ്ധവും പ്രകോപനപരവുമാണ്. ഇത് കൊൽക്കത്തയാണ്, അതുയർത്തിവരെ ശിക്ഷിക്കുമെന്നും. ഡൽഹിയല്ല. ബംഗാളാണിതെന്നൂം.” മമത ബാനർജി പറഞ്ഞു. മുദ്രാവാക്യം വിളിച്ച ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ തിരയുകയാണെന്നും ഉടനെ പിടികൂടുമെന്നും അവർ വ്യക്തമാക്കി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button