fbpx

മോദിയുടെ മൂക്കിന് താഴെ ദില്ലിയിൽ ജനങ്ങൾ കിലോമീറ്റർ ക്യൂ നിന്ന് ഭക്ഷണം വാങ്ങുമ്പോൾ ; അവർക്ക് അരി നൽകാതെ; മിച്ചമുള്ള അരിശേഖരം ഉപയോഗിച്ച്‌ സാനിറ്റൈസറകള്‍ക്കുള്ള എഥനോള്‍ നിര്‍മിക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡൽഹി: രാജ്യത്ത് ആയിരങ്ങൾ തൊഴിൽ രഹിതരായി പട്ടിണി കിടക്കുമ്പോൾ. കൂടുതൽ അരി ഇവർക്ക് ലഭ്യമാക്കാൻ പ്രതിപക്ഷ പാർട്ടികൾ ആവിശ്യപെടുമ്പോൾ. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 5 കിലോ അരി വിതരണം സപ്ലേയ്ക്ക് എത്തിയതിനു പിന്നാലെ. ഫുഡ്കോർപ്പറേഷനിൽ മിച്ചമുള്ള അരി ഉപയോഗിച്ച് കേന്ദ്രം ഹാൻഡ് സാനിറ്റൈസറുകൾ നിർമിക്കാനുള്ള എഥനോൾ നിർമിക്കാൻ കേന്ദ്രസർക്കാർ നീക്കം.

പാചകവാതക പെട്രോളിയം, വകുപ്പ് മന്ത്രി അധ്യക്ഷനായ ബയോഫ്യുവൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തത്. മിച്ചമുള്ള അരി ഗോതമ്പ് അടക്കം എഥനോൾ ആയി മാറ്റാൻ ദേശീയബയോഫ്യുവൽ നയം അനുവദിക്കും എന്നാണ് പ്രകൃതിവാതക പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് സബ്സിഡി നിരക്കിൽ 80 കോടി ആളുകൾക്ക് 5 കിലോ ഭക്ഷ്യധാന്യമാണ് കേന്ദ്രം വിതരണം ചെയ്യുന്നത്. ലോക്ക്ഡൗൺ കാരണം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് തൊഴിലില്ലാതായതോടെ ദില്ലിയിൽ അടക്കം ഒരു നേരത്തെ ഭക്ഷണത്തിനായി 2 കിലോമീറ്ററാണ് ക്യൂ നിൽക്കുന്നത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button